ഇടുക്കി: സ്വത്തു തർക്കത്തനിടെ മകന്‍റെ വെട്ടേറ്റ് പിതാവിനു പരുക്ക്. രാജകുമാരി പൂപ്പാറ ഗാന്ധിനഗർ കോളനിയിൽ ജയപ്രകാശാണ് പിതാവ് സോളമനെ (55) വെട്ടി പരുക്കേൽപ്പിച്ചത്. ജയപ്രകാശിനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. സോളമനെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. കൃഷിയിടത്തിലെ ചായ്‌പിൽ കിടന്നുറങ്ങിയ സോളമനെ ജയപ്രകാശ് വാക്കത്തിക്കൊണ്ട് വെട്ടുകയായിരുന്നു. പലതവണ വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ജയപ്രകാശ് മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയത്.
സോളമന്‍റെ തലയ്ക്കും കൈകൾക്കും വലതുകാലിനും പരുക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്നാണ് സോളമെ രാജകുമാരി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് തേനി മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുകയായിരുന്നു. തലയിലും കാലിലുമായി 16 തുന്നൽ ഉണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: