തെഹ്റാൻ: ക്രൈസ്‌തവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചരണം നടത്തുകയും ചെയ്‌തെന്നാരോപിച്ച് ഇറാൻ പൗരന് ഒൻപതു മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. റേസാ സയീമെന്ന യുവാവിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. രാജ്യത്ത് സമാനമായ കേസുകളിൽ വിചാരണ നേരിടുന്ന നിരവധി പേരിൽ ഒരാൾ മാത്രമാണ് റേസാ സയീമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് സയീമി അറസ്റ്റിലാകുന്നത്. കണ്ണുകെട്ടി, കൈകളിൽ വിലങ്ങിട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി കൊണ്ടു പോയത്. 17 ദിവസത്തോളം തടവിൽ പാർപ്പിക്കുകയും ചെയ്‌തു. തുടർന്ന് ജനുവരി 25ന് സയീമിക്ക് 18 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ഏപ്രിൽ 25ലെ അപ്പീൽ വിധിയിൽ ശിക്ഷ ഒൻപത് മാസമായി കുറക്കുകയായിരുന്നു.
ജയിൽ മോചിതനായാൽ രണ്ട് വർഷത്തെ യാത്രാ വിലക്കും സയീമിക്ക് വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സയീമിന് കഴിഞ്ഞ മാസമാണ് സമൻസ് ലഭിച്ചത്. ഇതനുസരിച്ച് ജൂൺ രണ്ടിനാണ് സെൻട്രൽ പ്രിസണിൽ ഇദ്ദേഹം ഹാജരായത്.
ക്രൈസ്‌തവ വിശ്വാസം പിന്തുടരുന്നവരെ ഇറാനിൽ രാജ്യ ദ്രോഹികളായിട്ടാണ് കാണുന്നത്. കഴിഞ്ഞ മാസം മാത്രം മതപരിവർത്തന കുറ്റം ആരോപിച്ച് മൂന്നു പേരെ അറസ്റ്റ് ചെയ്‌തിരുന്നു. അതേസമയം തീവ്ര ഇസ്ലാം വിശ്വാസമുള്ള രാജ്യത്ത് ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. ഇതിനെ നിയമങ്ങളിലൂടെ മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: