ഗ്ലാസ്‌ഗോ: യൂറോ കപ്പ് ഫുട്‌ബോളിന്‍റെ ചരിത്രത്തിലേക്ക് പറന്നിറങ്ങിയ ചെക്ക് റിപ്ലബ്ലിക് സ്ട്രൈക്കർ പാട്രിക് ഷികിന്‍റെ മാന്ത്രിക ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് സ്‌കോട്ട്‌ലന്‍റിന്‍റെ ഗോൾ മുഖത്തേക്ക് മാന്ത്രിക ഗോൾ തൊടുത്തത്.
45.44 മീറ്റർ താണ്ടിയതിന് ശേഷമാണു ഷിക്കിന്‍റെ "അത്ഭുത" ഷോട്ട് ലക്ഷ്യം കണ്ടത്. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും അകലെ നിന്നുള്ള ഗോൾ നേടുന്ന താരത്തിന്‍റെ പേരിലുള്ള റെക്കോർഡും ഇനി ഷികിന് സ്വന്തം.
മത്സരത്തിന്‍റെ 52-ാം മിനിറ്റിൽ സ്‌കോട്‌ലൻഡ് ഗോൾ കീപ്പർ ഡേവിഡ് മാർഷൽ സ്ഥാനം തെറ്റി നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സെന്‍റർ ലൈനിന് സമീപത്തു നിന്ന് ഷീക്ക് അപ്രതീക്ഷിത ഇടം കാലൻ ഷോട്ട് തൊടുത്തത്. ബോക്‌സിന് പുറത്തു നിന്ന മാർഷലിന്‍റെ തലയ്ക്ക് മുകളിലൂടെയാണ് പന്ത് പോസ്‌റ്റിലേക്ക് പറന്ന് വന്നത്.
പിന്നോട്ടോടിയ മാർഷൽ പന്ത് തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ ക്രോസ് ബാറിന് കീഴിലൂടെ പന്ത് പോസ്റ്റിലേക്ക് പതിച്ചു. ഇതിനിടെ പിന്നിട്ടത് 45.44 മീറ്റർ. 2004 യൂറോ കപ്പിൽ ജർമനിയുടെ ട്ടോർസ്‌റ്റൈൻ ഫ്രിങ്സ് സ്ഥാപിച്ച റെക്കോർഡാണ് (38.6 മീറ്റർ) പഴങ്കഥയായത്. മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് 2-0 നാണു സ്കോട്ലൻഡിനെ കീഴടക്കിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..Patrick Schick Euros 2020 Star Goal of the tournament no doubt, Scotland have themselves to blame not even a single goal 🔥🔥🔥🔥🔥#SCOCZE pic.twitter.com/BBlJ3ifD20
— denis githenya (@denisgithenya) June 14, 2021
Post A Comment: