കൊച്ചി: ലിവിങ് ടുഗദർ പങ്കാളിയെ യുവാവ് ക്രൂരമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങളും വീഡിയോകളും പകർത്തുകയും ചെയ്‌ത സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒളിവിൽ കഴിയുന്ന പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം മാർട്ടിന് മറ്റൊരു പെൺകുട്ടിയുമായുണ്ടായ അടുപ്പം ചോദ്യം ചെയ്‌തതാണ് ക്രൂരമായ പീഡനങ്ങളിലേക്ക് നയിച്ചതെന്ന വിവരവും പുറത്തു വരുന്നുണ്ട്.
എറണാകുളത്ത് ജോലിയുമായി ബന്ധപ്പെട്ടാണ് കണ്ണൂർ സ്വദേശിനിയായ 27 കാരി എത്തുന്നത്. സ്ത്രീകളോട് അടുപ്പം കാണിക്കുന്ന മാർട്ടിനുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. കഴിഞ്ഞ ലോക് ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെയാണ് മാർട്ടിനെ സഹായത്തിനു വിളിച്ചത്. തുടർന്ന് മാർട്ടിന്‍റെ ഫ്ലാറ്റിൽ കഴിഞ്ഞ യുവതി പിന്നീട് മാർട്ടിനുമായി അടുപ്പത്തിലായി. എന്നാൽ വിവാഹം ഉടൻ വേണ്ടെന്നും ഒരുമിച്ചു കഴിയാമെന്നുമായിരുന്നു മാർട്ടിന്‍റെ നിലപാട്. ഇതിനെ തുടർന്ന് യുവതി മാർട്ടിനൊപ്പം ലിവിങ് റിലേഷൻ നടത്താൻ തീരുമാനിക്കുകയായിരുന്നു.
അമിത ലൈംഗിക താൽപര്യം പ്രകടിപ്പിച്ചിരുന്ന മാർട്ടിൻ യുവതിയെ രതി വൈകൃതങ്ങൾക്കും വിധേയമാക്കിയിരുന്നു. എന്നാൽ ഭർത്താവാകാൻ പോകുന്ന ആളെന്ന രീതിയിൽ എല്ലാം സഹിച്ചു വരികയായിരുന്നു. ഭാര്യാ- ഭർത്താക്കൻമാരെ പോലെ തന്നെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. എന്നാൽ ഫെബ്രുവരി മാസം മുതലാണ് എല്ലാം കീഴ്‌മേൽ മറിഞ്ഞത്. മാർട്ടിന് മറ്റൊരു പെൺകുട്ടിയുമായിട്ടുള്ള അടുപ്പം യുവതി കണ്ടെത്തിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
തന്നെ ലൈംഗികമായി ഉപയോഗിക്കാനായിരുന്നു മാർട്ടിന്‍റെ ശ്രമം എന്നു മനസിലാക്കിയ യുവതി ഇത് ചോദ്യം ചെയ്‌തതോടെയാണ് മാർട്ടിന്‍റെ തനിനിറം പുറത്തു വന്നത്. യുവതിയെ പിന്നീട് അതിക്രൂരമായ പീഡനങ്ങൾക്കാണ് ഇയാൾ ഇരയാക്കിയത്. ശരീരത്തിൽ മർദിക്കുകയും ചോര വരുന്നതു വരെ മർദനം തുടരുകയും ചെയ്യുമായിരുന്നു. കണ്ണിൽ മുളക് വെള്ളം ഒഴിക്കുക, മൂത്രം കുടുപ്പിക്കുക തുടങ്ങിയ പീഡനങ്ങളും തുടർന്നു.
ലൈംഗിക വൈകൃതങ്ങളോടായിരുന്നു മാർട്ടിന് ഏറെ താൽപര്യമെന്നും യുവതി സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്. അശ്ലീല വീഡിയോകൾ കാണുകയും അതുപോലെ പരീക്ഷിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നുവത്രേ. കൊടിയ പീഡനങ്ങൾക്കിടെയാണ് യുവതി ഫ്ലാറ്റിൽ നിന്നും രക്ഷപെട്ട് ഓടിയത്. സംഭവത്തിൽ മാർട്ടിൻ പിടിയിലാകാത്തതിനാൽ തന്നെ ഭീതിയിൽ കഴിയുന്ന യുവതിയും ഇപ്പോൾ സംസ്ഥാനത്തിനു പുറത്ത് രഹസ്യ കേന്ദ്രത്തിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: