ചെന്നൈ: തമിഴ്‌നാട്ടിൽ ലൗക് ഡൗൺ 14 വരെ നീട്ടിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഉന്നതതല യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതെ സമയം ഇളവുകളോടെ ആണ് ഇക്കുറി ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതൽ ഇളവുകൾ നൽകും.
കോയമ്പത്തൂർ, നീൽഗിരീസ്, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, നാഗപട്ടിണം, മൈലാടുതുറൈ എന്നിവിടങ്ങളിലാണ് ടിപിആർ കൂടുതലുള്ളത്. പലചരക്ക് കട, പച്ചക്കറി കട, ഇറച്ചി, മീൻ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ആറു മണി മുതൽ അഞ്ച് മണി വരെ എല്ലാ ജില്ലകളിലും തുറക്കാൻ അനുമതിയുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. രജിസ്ട്രേഷനുകൾക്കായി സബ്-ട്രഷറി ഓഫീസുകളിൽ 50 ടോക്കൺ വീതം ദിവസേന നൽകും. കോവിഡ് കേസുകൾ കുറയുന്ന ചെന്നൈ അടക്കം ഉള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രീഷ്യന്മാർ, പ്ലംബർ, ആശാരിമാർ എന്നിവർക്ക് ഇ-രജിസ്ട്രേഷനോടെ പ്രവർത്തിക്കാൻ അനുമതി നൽകും. റെന്‍റൽ ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് സർവീസ് നടത്തം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: