ലക്‌നൗ: ശസ്ത്രക്രിയക്കിടെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയായെന്ന് യുവതി. ഉത്തർപ്രദേശിലെ മെഡിക്കൽ കോളെജിലാണ് സംഭവം നടന്നത്. യുവതിയെ ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയ നാല് ഡോക്‌ടർമാക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ജൂൺ നാലിനായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
എന്നാൽ മൂന്നര മണിക്കൂർ നീണ്ട ഓപ്പറേഷനു ശേഷം പുറത്തേക്ക് കൊണ്ടുവന്ന യുവതി സഹോദരനോട് എന്തോ പറയാൻ ശ്രമിച്ചിരുന്നു. എന്നാൽ വേദനയും അസ്വസ്ഥതയും കാരണം ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നീട് താൻ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ താൻ കൂട്ട ബലാത്സംഗത്തിനിരയായതായി യുവതി സഹോദരനെ കടലാസിൽ എഴുതി അറിയിക്കുകയായിരുന്നു.
ഇതോടെയാണ് സഹോദരൻ പൊലീസിനു പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഓപ്പറേഷന്‍ തീയേറ്ററില്‍ പുരുഷ ഡോക്ടര്‍മാര്‍ക്കൊപ്പം സ്ത്രീ ഡോക്ടര്‍മാരും ഉണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതി രൂപീകരിച്ചതായും യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D
Post A Comment: